ഇന്ത്യക്കാർക്ക് വൻ തൊഴിലവസരവുമായി ജപ്പാൻ
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വൻ തൊഴിലവസരവുമായി ജപ്പാൻ. ഇന്ത്യയും ജപ്പാനും ഇക്കൊല്ലം ആദ്യം ഒപ്പുവെച്ച ‘പ്രത്യേക വിദഗ്ധതൊഴിലാളി’ (സ്പെസിഫൈഡ് സ്കിൽഡ് വർക്കേഴ്സ്) പരിപാടിയനുസരിച്ച് 14 മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റ് അടുത്തകൊല്ലം ആരംഭിക്കും.
ജാപ്പനീസ് ഭാഷയിൽ അടിസ്ഥാന അറിവും അതതുമേഖലകളിൽ വൈദഗ്ധ്യവുമുള്ളവരെയാണ് റിക്രൂട്ട് ചെയ്യുക. ഇതിനുമുന്നോടിയായി ജാപ്പനീസ് ഭാഷയിലെ പരിശീലനത്തിന് നേതൃത്വം നൽകാനും മറ്റുമായി ‘ജൈക്ക’യുടെ (ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് ഏജൻസി) വൊളന്റിയർമാർ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെത്തും.
ജാപ്പനീസ് ഭാഷാപരീക്ഷയും നൈപുണിപരീക്ഷയും നടത്തിയശേഷമായിരിക്കും റിക്രൂട്ട്മെന്റ്. നോർക്ക റൂട്സ് വഴിയായിരിക്കും കേരളത്തിൽ എസ്.എസ്.ഡബ്ല്യു. പദ്ധതി നടപ്പാക്കുക. ജാപ്പനീസ്ഭാഷാ പരിശീലനത്തിനും നൈപുണി പരിശീലനത്തിനും പ്രത്യേക സംവിധാനമൊരുക്കും. ജൈക്കയുടെ പ്രതിനിധി എത്തിയശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുക.
ഭാഷാ, നൈപുണി പരീക്ഷ അടുത്തകൊല്ലം ആദ്യം നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ കഴിഞ്ഞദിവസം വാഷിങ്ടണിൽനടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ഒരു വർഷത്തിൽ രണ്ടുപ്രാവശ്യമായിരിക്കും (ഡിസംബർ/ജനുവരി, ജൂൺ/ജൂലായ്) പരീക്ഷ.ഇടനിലക്കാരോ ഇടവേളകളോ ഇല്ലാതെ, സർക്കാർതലത്തിൽ നടത്തുന്ന റിക്രൂട്ട്മെന്റ് എന്നതാണ് എസ്.എസ്.ഡബ്ല്യു.വിന്റെ പ്രത്യേകത.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.