മുൻ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ എം.എൽ.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു
ഗോവ: മുൻ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ എം.എൽ.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. കോൺഗ്രസ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് ദുർബലമാണ്. മമത കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ്, ശരദ് പവാർ കോൺഗ്രസ് എന്നിവയാണ് ഒരു വശത്ത്. കോൺഗ്രസ് കുടുംബം ഛിന്നഭിന്നമായിരിക്കുകയാണെന്ന് കോൺഗ്രസ് വിട്ടുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടിയുടെ തകർച്ച തടയാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ ലൂസിഞ്ഞോ ഫലേറൊ പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ഘടകത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് കത്തിലുള്ളത്.
13 എം.എൽ.എ മാരെ നഷ്ടപെടുത്തിയതിന് ഇതുവരെ ആർക്കെതിരെയും നടപടിയുണ്ടായിട്ടില്ല. രാജ്യത്തെ രാഷ്ട്രീയത്തെ ഒരുമയോടെയും ഐക്യത്തോടെയും കൊണ്ടുപോകാൻ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് കോൺഗ്രസ്. ” ഫലേറൊ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയെ നേരിടണമെങ്കിൽ കോൺഗ്രസിന്റെ മുറിഞ്ഞു പോയ എല്ലാ ഭാഗങ്ങളും ഒന്നിച്ച് ചേർക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് വിട്ട ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.