ഫെയ്സ്ബുക്ക് സുരക്ഷയ്ക്ക് മേൽ ലാഭമുണ്ടാക്കുകയാണ് ; ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി
ന്യൂയോർക്ക്: ഫെയ്സ്ബുക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി. രണ്ട് വർഷക്കാലം ഫെയ്സ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിൽ പ്രവർത്തിച്ചിരുന്ന പ്രൊഡക്ട് മാനേജർ ഫ്രാൻസിസ് ഹൗഗനാണ് ഫെയ്സ്ബുക്കിനെതിരെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. മുൻപ് ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങൾ വാൾസ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയതും ഇവരായിരുന്നു.
വിസിൽബ്ലോവർ എയ്ഡിന്റെ സഹായത്തിലാണ് ഹൗഗൻ വിവരങ്ങൾ പുറത്തുവിട്ടത്. കൗമാരക്കാരെ ഇൻസ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇൻസ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങൾ വലിയ വിവാദങ്ങൾക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗൻ രംഗത്തെത്തുകയായിരുന്നു.
പല സോഷ്യൽ നെറ്റ് വർക്കുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഫെയ്സ്ബുക്കിൽ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്ക്ക് മേൽ ലാഭമുണ്ടാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്. ഹൗഗൻ പറയുന്നു. ഫെയ്സ്ബുക്കിൻ അൽഗോരിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് ഹൗഗൻ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുൻകാലത്തെ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ്.
ഫെയസ്ബുക്ക് ആപ്പുകൾ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നു ഫെയ്സ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗൻ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.