കോവിഡ് ബാധിച്ചു മരിച്ചവർക്കായി പിതൃതർപ്പണ ചടങ്ങുകൾ നടത്തി കർണാടക സർക്കാർ
മൈസൂരു: കോവിഡ് ബാധിച്ചു മരിച്ചവർക്കായി പിതൃതർപ്പണ ചടങ്ങുകൾ നടത്തി കർണാടക സർക്കാർ. 1200 പേരുടെ പിതൃതർപ്പണ ചടങ്ങുകളാണ് കർണാടക സർക്കാർ നടത്തിയത്. തിങ്കളാഴ്ച മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലെ കാവേരി നദിയിലായിരുന്നു ചടങ്ങ് നടത്തിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങാത്തതിനെത്തുടർന്നാണ് നിമജ്ജനം സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയത്. സർക്കാരിനുവേണ്ടി റവന്യു മന്ത്രി ആർ. അശോകയാണ് പിതൃതർപ്പണം നടത്തിയത്.
കോവിഡ് ബാധിച്ച് മരിച്ച 1200 പേരുടെ ചിതാഭസ്മം ഈവർഷം ജൂണിൽ മന്ത്രി അശോകയുടെ നേതൃത്വത്തിൽ കാവേരിയിൽ നിമജ്ജനം ചെയ്തിരുന്നു. ഇവരുടെ പിതൃതർപ്പണ ചടങ്ങുകളാണ് മാണ്ഡ്യ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച ചടങ്ങ് ഏതാനും മണിക്കൂറുകൾ നീണ്ടു.
ചടങ്ങിന് പൂജാരിമാർ കാർമികത്വം വഹിച്ചു. കായികമന്ത്രി നാരായണ ഗൗഡ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദ്, മാണ്ഡ്യ ഡെപ്യൂട്ടി കമ്മിഷണർ എസ്. അശ്വതി തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചവരാണിവർ. കോവിഡ് ബാധിച്ച് മരിച്ച ബന്ധുക്കൾ ഏറ്റെടുക്കാത്ത മൃതദേഹങ്ങൾക്ക് ഉചിതമായ വിടവാങ്ങൽ നൽകണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി അശോക പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.