ബി.ജെ.പി സര്‍ക്കാരിന്റേത് ദുര്‍ഭരണം; ത്രിപുര എം.എൽ.എ തല മുണ്ഡനം ചെയ്തു
കൊൽക്കത്ത: ബി.ജെ.പി വിട്ട് ത്രിണമൂൽ കോൺഗ്രസിലേക്ക് മറ്റൊരു നേതാവും.
ബി.ജെ.പി സര്‍ക്കാരിന്റേത് ദുര്‍ഭരണമാണെന്നും പാര്‍ട്ടി വിടുന്നുവെന്നും പ്രഖ്യാപിച്ച് ത്രിപുര എം എൽ എ കൂടിയായ ആശിഷ് ദാസ് തല മുണ്ഡനം ചെയ്തു. ത്രിപുരയിലെ മുതിർന്ന ബി.ജെ.പി. നേതാവും സുർമ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമാണ് ആശിഷ് ദാസ്. വൈകാതെ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട്.
ബി.ജെ.പി. ത്രിപുരയിൽ രാഷ്ട്രീയ അരാജകത്വവും കലാപവും വളർത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും അദ്ദേഹം കൊൽക്കത്തയിൽ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമർശകൻ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടൻതന്നെ തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയെ ഏറെ പ്രതീക്ഷയോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. സർക്കാർ വസ്തുവകകൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശിഷ് ദാസ് വിമർശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.