വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്
ദുബായ് : ഏറെ ചർച്ച ചെയ്യപ്പെട്ട ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ വാരിയംകുന്നൻ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. ആ സിനിമയുടെ നിർമാതാവോ സംവിധായകനോ ഞാൻ അല്ലെന്നും ഇക്കാര്യത്തിൽ അവരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഛായാഗ്രഹകൻ രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രം യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ വ്യക്തിജീവിതത്തിനുംപ്രഫഷനിലും വെളിയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചർച്ചകൾക്ക് നേരെ സൗകര്യപൂർവം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ്. എന്റെ ജീവിതവും തൊഴിൽമേഖലയും അതാണ് എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ വന്നത് എല്ലാ നിലയ്ക്കും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഖുറാന, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. മലയാളി ലോകത്തേയ്ക്ക് വളരെ ഭംഗിയായി അന്ധാദുനിനെ പറിച്ചുനടാൻ സാധിച്ചതിന് പിന്നിൽ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകൻ രവി കെ.ചന്ദ്രൻ എന്നിവരുടെ കഠിനപ്രയത്നമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അന്ധാദുൻ എന്ന ചിത്രത്തെക്കാളും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഭ്രമമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.