ഹവാല പണം പിടികൂടി
ബെംഗളൂരു: ഹവാല പണം പിടികൂടി. ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് രണ്ട് കുഴൽ പണക്കാരെ പിടികൂടിയത്. ഇവരിൽ നിന്നും ഒരു കോടി രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് വിഭാഗം ഇവരെ പിടികൂടിയത്. കെഎംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ (കെഐഎ) നിന്നു മാണ് ഹവാല പണമിടപാടുകാരായ രണ്ട് ഇന്ത്യക്കാരെ പിടികൂടിയത്. ഇവരിൽ നിന്നും അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നിവ പിടികൂടി. വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർ-ഗ്രൈൻഡറിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുയിരന്നു. പ്രതികൾ ദുബായിലേക്കാണ് വിദേശ കറൻസി കടത്താൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
ഹവാല പണമിടപാടുകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്,
ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പാകിസ്താനിൽ നിന്ന് വലിയ തോതിൽ ഹവാല വഴി തീവ്രവാദ ഫണ്ടിംഗ് നടത്തുന്നുണ്ട്. അത്തരത്തിലുള്ള പണമിടപാടുകളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നുണ്ട്. ഏകദേശം 40 ഹവാല, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
വിദേശ കറൻസി വിദേശ കയറ്റുമതി ഹവാല പോലുള്ള ഏത് മാർഗത്തിലൂടെയും വിദേശ വിനിമയ മാനേജ്മെന്റ് (കറൻസി കയറ്റുമതിയും ഇറക്കുമതിയും) ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. വിദേശനാണ്യത്തിന്റെ ഒരു അംഗീകൃത ഡീലർ (ഫോറെക്സ്) റിസർവ് ബാങ്കാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.