നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജീവനക്കാർക്ക് ‘ഡ്രസ് കോഡ്’ നൽകി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ; ഉത്തരവ് പിൻവലിച്ചു
മുംബൈ : നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജീവനക്കാർക്ക് ‘ഡ്രസ് കോഡ്’ നൽകി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് ജനറൽ മാനേജറാണ് ഇത്തരത്തിലൊരു വിവാദ ഉത്തരവ് ഇറക്കിയത്.
എന്നാൽ സർക്കുലർ വിവാദമായതോടെ ബാങ്ക് ഉത്തരവ് പിൻവലിച്ചു. ഒക്‌ടോബർ ഏഴ് വ്യാഴാഴ്‌ച മുതൽ 15 വെള്ളിയാഴ്‌ചവരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് ജീവനക്കാർക്ക് നിർബന്ധിത ഡ്രസ് കോഡ് നൽകിയിരിക്കുന്നത്. നിർദ്ദേശിച്ചിട്ടുള്ള നിറത്തിനനുസരിച്ച് വസ്‌ത്രം ധരിച്ചില്ലെങ്കിൽ ജീവനക്കാർ 200 രൂപ പിഴയടക്കണം.
ഓരോ ദിവസവും ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും ഉത്തരവിലുണ്ട്. മഞ്ഞ, പച്ച, ഓറഞ്ച്, ഗ്രേ, വെള്ള, ചുവപ്പ്, നീല, പർപ്പിൾ, പിങ്ക് നിറങ്ങളിലുള്ള വസ്‌ത്രങ്ങളാണ് ധരിക്കേണ്ടത്. വിവാദ ഉത്തരവിൽ പ്രതിഷേധവുമായി ഓൾ ഇന്ത്യ യൂണിയൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ രംഗത്തെത്തി.
മതവിഭാഗങ്ങളുടെ ആഘോഷത്തിന് ഏത് വസ്‌ത്രം ധരിച്ചെത്തണമെന്ന് ഔദ്യോഗിക നിർദ്ദേശം നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് ഫെഡറേഷൻ ബാങ്ക് സിഇഒ ജി രാജ് കുരൺ റായ്‌ക്ക് അയച്ച പരാതിയിൽ പറഞ്ഞു. ബാങ്കിന്റെ 100 വർഷ ചരിത്രത്തിൽ ഇന്നേവരെ ഉത്തരം സംഭവം ഉണ്ടായിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.