കര്‍ണാടകയില്‍ കുതിച്ചുയര്‍ന്ന് തക്കാളിയുടേയും ഉള്ളിയുടേയും വില
ബെംഗളൂരു: സംസ്ഥാനത്ത് തക്കാളിയുടേയും ഉള്ളിയുടേയും വില കുതിച്ചുയര്‍ന്നു. ബെംഗളൂരുവിലും മറ്റു ജില്ലകളിലുമാണ് തക്കാളിയുടെ വില ഒറ്റയടിക്ക് കുതിക്കുന്നത്. ഒരാഴ്ച മുമ്പ് കിലോക്ക് 20ല്‍ താഴെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 രൂപക്കടുത്തെത്തി. ഒരു കിലോ ഉള്ളിക്ക് 40 രൂപയിലധികമായി വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉള്ളിയുടെയും തക്കാളിയുടെയും വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ തക്കാളിയുടെ വില നൂറിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.
മറ്റു ജില്ലകൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണം. സെപ്റ്റംബറില്‍ 10നും 15നും ഇടയിലായിരുന്നു ഒരു കിലോ തക്കാളിയുടെ വില.
ഉള്ളിക്കും തക്കാളിക്കും പുറമെ പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്. മഴയും അപ്രതീക്ഷിതമായി കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും ചികബെല്ലാപുര്‍, കോലാര്‍, ബെന്‍ഗ്ലൂര്‍ റൂറല്‍ ജില്ലകളിലെ തക്കാളി, ഉള്ളി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള മഴകാരണം കൃഷിസ്ഥലം വെള്ളത്തിലായതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും 50 ശതമാനം ഉല്‍പാദനത്തെ ബാധിച്ചെന്നും കര്‍ഷകര്‍ പറയുന്നു.
മഴയെ തുര്‍ന്ന് വിളവെടുപ്പായ ഉള്ളി നശിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. കോലാര്‍, ചിന്താമണി, ദൊഡ്ഡബെല്ലാപുര, ചികബെല്ലാപുര്‍, മാലൂര്‍, മാഗഡി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തക്കാളിയുടെ ലഭ്യതയില്‍ 40 ശതമാനം കുറവുണ്ടായതായി വെജിറ്റബിള്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.