സാന്ത്വന പരിചരണം എല്ലാവരിലും എത്തണം- സാദിഖലി ശിഹാബ് തങ്ങൾ
ബെംഗളൂരു : ചികിത്സയും സേവനവും ലഭിക്കാതെ ആരും സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ പാലിയേറ്റീവ് കെയർ സംവിധാനം വ്യാപിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബെംഗളൂരു ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല ചികിത്സ ആവശ്യമായ മാറാരോഗങ്ങൾ പിടിപെടുന്നവർക്ക് കൂടുതൽ ശ്രദ്ധയും സാന്ത്വന പരിചരണവും ആവശ്യമാണ്. ഇത്തരക്കാരുടെ ശാരീരിക വെല്ലുവിളികളെ മാത്രമല്ല മാനസികവും വൈകാരികവുമായ വെല്ലുവിളികളെക്കൂടി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയർ കൂട്ടായ്മക്ക് ഇത്തരം സാഹചര്യങ്ങളിൽ ശരിയായ രോഗീ പരിചരണം സാധ്യമാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ടി. ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.ആർ. രാജഗോപാൽ മുഖ്യാതിഥിയായി. പാലിയേറ്റീവ് കെയർ രംഗത്തെ സംഭാവനകൾക്ക് ഡോ. എം.എ. അമീറലിയെ ആദരിച്ചു.
ചരമൂർത്തി മഹന്ദ സ്വാമി, ഫാ. എഡ്വേർഡ് തോമസ്, എൻ.എ. ഹാരിസ് എം.എൽ.എ., മൂജീബ് കുട്ടശ്ശേരി, ആർ.വി. ഗിരിഷ്, എം.എ. നജീബ്, ഡോ. ഷാസിയ സുൽത്താന, ബഷീർ കമാൽ ഹാജി, ജലീൽ വലിയകത്ത്, എം.കെ. നൗഷാദ്, ഹനീഫ കല്ലക്കൻ എന്നിവർ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.