പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാമുകന്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റിൽ
മംഗളൂരു: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാമുകന്‍ ഉള്‍പ്പെടെ നാലുപേർ അറസ്റ്റിൽ. ബണ്ട്വാള്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ കാമുകന്‍ കാപ്പുവിലെ കെ.എസ് ശരത്ഷെട്ടി, മാരുതി മഞ്ജുനാഥ്, ഇദായത്തുല്ല, ലോഡ്ജ് മാനേജര്‍ സതീഷ് എന്നിവരെയാണ് ബണ്ട്വാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബണ്ട്വാളിലെ പതിനാറുകാരിയായ പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശരത് പ്രണയം നടിച്ച് വശത്താക്കുകയും മംഗളൂരുവിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. കഴിഞ്ഞദിവസം മംഗളൂരുവിലെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുക്കളായ ഇദായത്തുല്ല, മുറി സംഘടിപ്പിച്ചുകൊടുത്ത സതീഷ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ശരത് ബന്ധുവായ മാരുതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ലോഡ്ജില്‍ എത്തിയ മാരുതിയും പെണ്‍കുട്ടിയ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അവശയായ പെണ്‍കുട്ടിയെ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലേക്ക് ബസ് കയറ്റിവിട്ടു. വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ശരത്ഷെട്ടി അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.