“കേരളത്തിലെ പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ ഖനനം നടത്തുന്നത് എന്തിനാ”? എംകെ സ്റ്റാലിനെയും മറ്റു മന്ത്രിമാരെയും അപകീർത്തിപ്പെടുത്തി പരാമർശം; യൂട്യുബറെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മറ്റു മന്ത്രിമാരെയും അപകീർത്തിപ്പെടുത്തി പോസ്റ്റ്. തമിഴ്‌നാട്ടിലെ യൂട്യുബറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ പ്രമുഖ യൂട്യുബർ സത്തായ് ദുരെമുരുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിൽ നടക്കുന്ന ക്വാറി ഖനനത്തിനെതിരെ ഞായറാഴ്ച കന്യാകുമാരിയിൽ നടന്ന പ്രതിഷേധത്തിൽ സർക്കാരിനെതിരെ നടത്തിയ പരാമർശത്തിലാണ് അറസ്റ്റ്. മുരുകനെ ഈ മാസം 25 വരെ റിമാന്റിൽ വിടുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ ഖനനം ചെയ്യുന്ന കല്ലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ ഖനനം നടത്തുന്നത് എന്തിനാണെന്നും, പദ്ധതിക്കായി കേരള സർക്കാർ ഖനനം അനുവദിച്ചില്ലെന്നും എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി അതിനെല്ലാം സമ്മതിച്ചെന്നുമാണ് ദുരെമുരുകൻ പറയുന്നത്.
കൂടാതെ ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തമ്മില്‍ താരതമ്യം ചെയ്യുകയും സ്റ്റാലിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ആറു ലക്ഷത്തോളം സബ്സ്ക്രൈബറുമാരുള്ള ദുരെമുരുകന്റെ ചാനലിലൂടെ രാഷ്ട്രീയ പാർട്ടി നേതാക്കളുൾപ്പെടെയുള്ള പ്രമുഖരെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ പുറത്തു വരാറുണ്ടെന്നും പ്രചാരണമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.