റായ്ച്ചൂര്‍ ജില്ല തെലുങ്കാനയില്‍ ലയിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍
ഹൈദരാബാദ്: റായ്ച്ചൂര്‍ ജില്ല തെലുങ്കാനയില്‍ ലയിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ ശിവരാജ് പാട്ടീല്‍. കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‌റെ നേതൃത്വത്തില്‍ റായ്ച്ചൂരില്‍ നടന്ന ഒരു യോഗത്തിലാണ് ശിവരാജ് പാട്ടീല്‍ ഈ ആവശ്യം ഉന്നയിച്ചത്. ഉത്തര കര്‍ണാടകയിലെ ഹുബ്ബള്ളി, ബെലഗാവി, ധാര്‍വാഡ് എന്നീ ജില്ലകള്‍ കര്‍ണാടക സര്‍ക്കാര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ റായ്ച്ചൂര്‍ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നു കാട്ടി.
റായ്ച്ചൂര്‍ മേഖലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അദ്ദേഹം തുറന്നടിച്ചു. തെലുങ്കാനയില്‍ ലയിപ്പിച്ചാല്‍ റായ്ച്ചൂര്‍ പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ ശിവരാജ് പാട്ടീലിന്‌റെ പ്രസംഗത്തിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എംഎല്‍എയുടെ വീഡിയോ എംഎയുഡി മന്ത്രി കെ.ടി.രാമറാവു ട്വീറ്റ് ചെയ്തു. റായ്ച്ചൂര്‍ തെലുങ്കാനയില്‍ ലയിപ്പിക്കണമെന്ന് കര്‍ണാടക എംഎല്‍എയുടെ ആവശ്യം സമൂഹം ഏറ്റെടുത്തതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. മുന്‍പ് മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങളും തെലുങ്കാനയില്‍ ലയിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
గతంలో మహారాష్ట్ర నాందేడ్ నుంచి స్థానిక నాయకులు వచ్చి తెలంగాణలో కలపండని కోరడం చుసినం
ఇప్పుడు ఏకంగా BJP MLA Dr.Shivaraj రాయచూర్ ను తెలంగాణ లో కలపండని కోరడం, ప్రజలు చప్పట్లతో స్వాగతించడం
ఇది ముఖ్యమంత్రి కేసీఆర్ గారి పాలనలో తెలంగణ రాష్ట్రంలో జరుగుతున్న అభివృద్ధికి నిదర్శనం@KTRTRS pic.twitter.com/uTBAeEoQKG— krishanKTRS (@krishanKTRS) October 11, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.