Follow the News Bengaluru channel on WhatsApp

ഗൂഗിള്‍ മാപ്പ് നോക്കി പോയ ട്രക്കുകൾ അട്ടപ്പാടി ചുരത്തിൽ കുടുങ്ങി

പാലക്കാട്: ഗൂഗിള്‍ മാപ്പ് മാപ്പ് നോക്കി പോയ ട്രക്കുകൾ അട്ടപ്പാടി ചുരത്തിൽ കുടുങ്ങി. വഴിതെറ്റിയ ട്രക്കുകളിലൊന്ന് മറിയുകയും ചെയ്തു. കോയമ്പത്തൂരിലേക്കുള്ള എളുപ്പവഴിയെന്ന നിലയിലാണ് ഗൂഗിൾ മാപ്പിലെ നിർദേശമനുസരിച്ച് കൺടെയ്നറുകൾ കൊണ്ടുപോകാനുള്ള കൂറ്റൻ ട്രക്കുകൾ അട്ടപ്പാടി ചുരം വഴി യാത്ര തുടർന്നത്.

എട്ടാം വളവ് വരെ വാഹനങ്ങൾ എത്തി. ഏഴാംമൈലിൽ ഒരു ട്രക്ക് കുടുങ്ങി. രണ്ടാമത്തെ ട്രക്ക് എട്ടാം മൈലിൽ മറിയുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് ട്രക്കുകൾ ചുരത്തിൽ കുടുങ്ങിയത്. ഇതോടെ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു.

16 ടയറുകളുള്ള രണ്ട് ട്രക്കുകളാണ് അട്ടപ്പാടി ചുരത്തിൽ കുടുങ്ങിയത്. ക്രെയിൻ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. പോലീസും അഗ്നിശമന സേനയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് കണ്ടെയ്നറുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.