കറിക്ക് രുചി പോരെന്നാരോപിച്ച് യുവാവ് അമ്മയേയും സഹോദരിയേയും വെടിവെച്ചു കൊന്നു
കാര്‍വാര്‍: മദ്യപിച്ച് വീട്ടിലെത്തി വഴക്കിലേര്‍പ്പെട്ട യുവാവ് അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു. ഉത്തര കന്നഡ ജില്ലയിലെ ദൊഡമനെ ഗ്രാമത്തിലെ കുഡുഗോഡുവിലാണ് സംഭവം. പാര്‍വതി നാരായണ്‍ ഹസ്ലാര്‍(42), രമ്യ നാരായണ്‍ ഹസ്ലാര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്. പാര്‍വതിയുടെ മകന്‍ മഞ്ജുനാഥ് ഹസ്ലാര്‍(21) ആണ് ഇരുവരെയും വെടിവെച്ചു കൊന്നത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മഞ്ജുനാഥ് ഭക്ഷണം കഴിക്കവെ തനിക്ക് എപ്പൊഴും രുചിയില്ലാത്ത കറിയാണ് നല്‍കാറുള്ളത് എന്ന് പറഞ്ഞ് വീട്ടിലുള്ളവരോട് വഴക്കിലേര്‍പ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മഞ്ജുനാഥ് തര്‍ക്കം മൂര്‍ച്ചിച്ചതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കെടുത്ത് അമ്മയ്ക്കും സഹോദരിക്കുമെതിരെ നിറയൊഴിക്കുകയായിരുന്നു. സംഭവ സമയത്ത് പിതാവ് നാരായണ്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. നാരായണയുടെ പരാതിയിൽ മകൻ മഞ്ജുനാഥ് ഹസ്ലാരിനെ സിദ്ദാപുര പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.