Follow the News Bengaluru channel on WhatsApp

വിജയപുര, കലബുർഗി ജില്ലകളിലെ ഭൂചലനം; കാരണം പഠിക്കാൻ ജിയോളജിസ്റ്റുകളുടെയും ശാസ്ത്രജ്ഞരുടെയും സംഘം എത്തും

ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ തുടർച്ചായി ഉണ്ടായ ഭൂചലനത്തിന്റെ കാരണം പഠിക്കാൻ ജിയോളജിസ്റ്റുകളുടെയും ശാസ്ത്രജ്ഞരുടെയും സംഘം ജില്ലയിലേക്ക്.
സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ നവംബർ 8, 9 തീയതികളിൽ രാജ്യത്തെ പ്രമുഖ ജിയോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള വിദഗ്ദ്ധരും ശാസ്ത്രജ്ഞരും കലബുർഗി സന്ദർശിക്കും.

മെക്കാനിക്സ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് പാർടിഷാറ്റ്, സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, കെഎസ്എൻഡിഎംസി എന്നിവ നവംബർ 8 ന് രണ്ട് ദിവസം ഗദികേശ്വര ഗ്രാമം സന്ദർശിക്കും.

വിജയപുര ജില്ലയിൽ മാസത്തിൽ ഏഴ് തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി വ്യാഴാഴ്ച വൈകുന്നേരം ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടു. കലബുർഗി ജില്ലയിലും ഭൂകമ്പം പതിവാകുന്നു. തുടർച്ചയായ ഭൂകമ്പങ്ങൾ ആളുകളിൽ ഭയവും പരിഭ്രാന്തിയുമുണ്ടാക്കിട്ടുണ്ട്. ചിഞ്ചോളി താലൂക്കിലെ ഗഡികേശ്വര ഗ്രാമത്തിൽനിന്നും ഭൂചനത്തിന്റെ ഭയം കാരണം ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിലെ (കെഎസ്എൻഡിഎംസി) ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം നടത്തും. കലബുർഗി, വിജയപുര എന്നീ രണ്ട് ജില്ലകളിൽ ആവർത്തിച്ചുള്ള ഭൂചലനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.