നാടക-ചലച്ചിത്ര നടനും ചിന്തകനുമായ പ്രഫ. ഗോവിന്ദ റാവു അന്തരിച്ചു
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടനും നാടകപ്രവര്‍ത്തകനും ചിന്തകനുമായ പ്രഫ. ജി.കെ.ഗോവിന്ദ റാവു അന്തരിച്ചു. 86 വയസായിരുന്നു. ഹുബ്ബള്ളിയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
ഇംഗ്ലിഷ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോവിന്ദ റാവു നാടക പ്രവര്‍ത്തനങ്ങളിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. 50 വര്‍ഷത്തോളം നീണ്ട നാടക പ്രവര്‍ത്തനത്തിന് പുറമെ സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയനായി. മാല്‍ഗുഡി ഡേയ്‌സ്, മഹാപര്‍വ്വ എന്നീ ദൂരദര്‍ശന്‍ പരമ്പരകളിലും ഗ്രഹണ, മിഥിലയ സീതയാരു, കര്‍ഫ്യൂ, എന്നിങ്ങനെ പത്തോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ടി എസ് നാഗഭരണയുടെ ഗ്രഹണ എന്ന ചിത്രത്തിലെ നരസെ ഗൗഡ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശനങ്ങളും ഏറെ ചര്‍ച്ച ച്ചെയ്യപ്പെട്ടിരുന്നു. ഈശ്വര അള്ളാഹ്, മനു വേഴ്‌സസ് അംബേദ്ക്കര്‍, തമ്മ ഐക്യ യാവുദു, ഷേക്പിയര്‍ സംവാദ എന്നിവ പ്രമുഖ കൃതികളാണ്.
ഗോവിന്ദ റാവുവിന്റെ നിര്യാണത്തില്‍ പ്രതിപ്രക്ഷ നേതാവ് സിദ്ദരാമയ്യ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍.അശ്വത് നാരായൺ അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.