ആര്യൻ ഖാന് മണി ഓർഡർ 4,500 രൂപ; മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു
മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് മണി ഓർഡർ അയച്ച് കുടുംബം. മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ പേരിൽ ഒക്ടോബർ 11ന് 4,500 രൂപ എത്തിയത്. ജയിൽ കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ജയിൽ നിയമമനുസരിച്ച് തടവുകാർക്ക് ജയിലിനുള്ളിലെ ചെലവുകൾക്കായി പരമാവധി 4,500 രൂപ പുറത്ത് നിന്ന് സ്വീകരിക്കാമെന്ന് ജയിൽ സൂപ്രണ്ട് നിതിൻ വായ്ചൽ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ മൂലം സന്ദർശകരെ ജയിലിലേക്ക് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ തടവുകാർക്ക് ആഴ്ചയിൽ രണ്ടു വട്ടം വീഡിയോ കോൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കനാകും. ആര്യൻ ഖാനും മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു.
ക്വാറന്റീൻ കാലാവധി പൂർത്തിയായതോടെ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. നമ്പർ 956 ആണ് ആര്യന് ജയിലിൽ അനുവദിച്ചിരിക്കുന്നത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷേയിൽ മുംബൈ സെഷൻസ് കോടതി ഈമാസം 20നാണ് വിധി പറയും.
മുംബൈ തീരത്തുനിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ആഡംബര കപ്പലിൽ ഒക്ടോബർ രണ്ടിനാണ് എൻസിബി റെയ്ഡ് നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അറസ്റ്റിലായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.