എയർ ഇന്ത്യയെ ഏറ്റെടുക്കാനായി ചെലവഴിച്ച 18,000 കോടി രൂപ 3 മണിക്കൂർ കൊണ്ട് ടാറ്റ തിരിച്ചു പിടിച്ചു
ന്യൂഡൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കാനായി ചെലവഴിച്ച 18,000 കോടി രൂപ 3 മണിക്കൂർ കൊണ്ട് ടാറ്റ തിരിച്ചു പിടിച്ചു. ഓഹരി വിപണിയിലെ ടാറ്റ സ്റ്റോക്കുകളുടെ മൂന്നു മണിക്കൂർ നേരത്തെ മിന്നും പ്രകടനം കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒക്ടോബർ 13 ലെ വ്യാപാരത്തിനിടെയുള്ള മൂന്നു മണിക്കൂറുകൊണ്ടാണ് ടാറ്റയുടെ മൂല്യത്തിൽ ഈ നേട്ടം.
കഴിഞ്ഞ ദിവസങ്ങളിലും ടാറ്റ ഓഹരികൾ വലിയ കുതിപ്പ് നടത്തിയിരുന്നു. ബുധനാഴ്ച വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയിലുണ്ടായ വർധന 19 ശതമാനമാണ്. ടാറ്റ പവറിന് 15 ശതമാനവും ടാറ്റ കെമിക്കൽസിന്റെ ഓഹരിക്ക് 13 ശതമാനവും നേട്ടമുണ്ടായി.
ടാറ്റ ഇൻവെസ്റ്റ്മെന്റ് ഓഹരി 14 ശതമാനം, ടാറ്റ കോഫി 6 ശതമാനം, ടാറ്റ കമ്യൂണിക്കേഷൻസ് 5 ശതമാനം, ടൈറ്റൻ 4 ശതമാനം, ടാറ്റ സ്റ്റീൽ ബിഎസ്എൽ 3 ശതമാനം, ടാറ്റ സ്റ്റീൽ 3 ശതമാനം, നെൽകോ 5 ശതമാനം, ടാറ്റ മെറ്റാലിക് 3 ശതമാനം, ഇന്ത്യൻ ഹോട്ടൽ 5 ശതമാനം, ടിൻപ്ലേറ്റ് 6 ശതമാനം എന്നിങ്ങനെ ടാറ്റയുടെ ഓഹരികളെല്ലാം ചേർന്ന് മൂന്നു മണിക്കൂറിനുള്ളിൽ 18,000 കോടിയുടെ മൂല്യവർധന കമ്പനിക്കു നേടിക്കൊടുത്തു. റ്റ മോട്ടോഴ്സ് ഓഹരിയിലുണ്ടായ വർധന 53 ശതമാനമാണ്.
ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഈ മാസം ഇതുവരെയുണ്ടായ വർധന 1.25 ലക്ഷം കോടി രൂപ. ഈ നേട്ടത്തിന്റെ പകുതി സംഭാവന ചെയ്തത് ടാറ്റ മോട്ടോഴ്സ് ആണ്. ബോംബെ ഓഹരി വിപണി (ബിഎസ്ഇ) സൂചികയായ സെൻസെക്സിൽ ഒക്ടോബറിൽ ഉണ്ടായത് 3 ശതമാനം നേട്ടമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.