ഛിന്നഗ്രഹക്കൂട്ടങ്ങളെ കുറിച്ച് പഠിക്കാൻ നാസയുടെ ലൂസി പേടകം
ന്യൂഡൽഹി: ഛിന്നഗ്രഹക്കൂട്ടങ്ങളെ കുറിച്ച് പഠിക്കാൻ നാസയുടെ ലൂസി പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പുറപ്പെടും.സൗരയൂഥത്തിന്റെ അവശിഷ്ടങ്ങൾ എന്നു വിളിക്കുന്ന ഛിന്നഗ്രഹ പാറക്കൂട്ടങ്ങൾ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ട്രൊജനുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. സൗരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട സൂചനകൾ നൽകാൻ ഇവയ്ക്ക് സാധിക്കുമെന്നാണു ശാസ്ത്രലോകം കരുതുന്നത്. മനുഷ്യവംശത്തിന്റെ പരിണാമം സംബന്ധിച്ച വഴിത്തിരിവാകുന്ന തെളിവുകൾ നൽകിയ മനുഷ്യ ഫോസിലായ ലൂസിയുടെ പേരാണ് ഈ ഉദ്യമത്തിന് നൽകിയിരിക്കുന്നത്.
സൂര്യന്റെ ഇരു ഭാഗങ്ങളിലുമായി വ്യാഴത്തിന്റെ ഭ്രമണ പഥത്തിൽ സ്ഥിതി ചെയ്യുന്ന ട്രൊജനുകളെ പഠിക്കാൻ 65 ലക്ഷം കിലോ മീറ്ററിലേറെ ലൂസിക്ക് സഞ്ചരിക്കേണ്ടിവരും. ട്രൊജനുകളുടെ ഉപരിതലം, അതിന്റെ ഘടന, സവിശേഷതകൾ, ആകൃതി, ഉപരിതലത്തിലെ വസ്തുക്കൾ തുടങ്ങിയവയെ കുറിച്ച് ലൂസി വിവരങ്ങൾ ശേഖരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.