ഒക്ടോബർ അവസാന വാരം മുതൽ കടുവ സെൻസസ് ആരംഭിക്കും
ബെംഗളൂരു: കർണാടക വനം വകുപ്പിന്റെ കീഴിൽ കടുവ സെൻസസ് ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറായി. ഡിവിഷനുകൾ തിരിച്ച് ഒക്ടോബർ അവസാന വാരം മുതൽ കടുവ സെൻസസ് ആരംഭിക്കും.
മൂന്ന് കടുവ സങ്കേതങ്ങളുള്ള ചാമരാജനഗർ ജില്ലയിലും ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. എംഎം ഹിൽസ് ടൈഗർ റിസർവ് , ബന്ദിപ്പൂർ ടൈഗർ റിസർവ്, ബിലിഗിരിരംഗനാഥ ടെമ്പിൾ റിസർവ് എന്നിവയാണ് ചാമരാജനഗറിലെ കടുവ സങ്കേതങ്ങൾ. എംഎം ഹിൽസിൽ ഇതിനകം സെൻസസ് ആരംഭിച്ചു കഴിഞ്ഞു. എംഎം ഹിൽസ് ടൈഗർ റിസർവിൽ സെൻസസിന്റെ ഭാഗമായി ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) വി യെദുകണ്ടലു പറഞ്ഞു.
സെൻസസ് നടത്താൻ ഡിവിഷനിലെ 250 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കടുവകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അടയാളങ്ങൾ രേഖപ്പെടുത്തുന്ന ഫീൽഡ് ഡാറ്റ ശേഖരിക്കും. പിന്നീട് രണ്ടാം ഘട്ടത്തിൽ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കടുവകളുടെ എണ്ണം കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലെ കടുവ സെൻസസിൽ മധ്യപ്രദേശിൽ 526, കർണാടക 524, ഉത്തരാഖണ്ഡിൽ 442 കടുവകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.