ടിക്കറ്റില്ലാതെ യാത്ര; ദക്ഷിണ-പശ്ചിമ റെയില്‍വേക്ക് പിഴയായി ലഭിച്ചത് 1.32 കോടി രൂപ
ബെംഗളൂരു: ടിക്കറ്റില്ലാ യാത്രക്കാരില്‍ നിന്നും ജൂലായ്, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പിഴയായി ഈടാക്കിയത് ഒരു കോടി 32 ലക്ഷം രൂപ. മൂന്ന് മാസത്തിനുള്ളില്‍ 1,16,521 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2435 കേസുകളില്‍ നിന്നായി 13.74 ലക്ഷം രൂപ മാത്രമാണ് പിഴ ഈടാക്കിയത്.
ദക്ഷിണ പശ്ചിമ റെയില്‍വേക്ക് കീഴിലുള്ള ബെംഗളൂരു ഡിവിഷനിൽ ജൂലായിൽ 18,742 കേസുകളും ഓഗസ്റ്റിൽ 21,594 കേസുകളും സെപ്റ്റംബറിൽ 21,166 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ഹുബ്ബള്ളി ഡിവിഷനിൽ ജൂലായിൽ 5680 കേസുകളും ഓഗസ്റ്റിൽ 7083 കേസുകളും സെപ്റ്റംബറിൽ 7694 കേസുകളും രജിസ്റ്റർ ചെയ്തു. മൈസൂരു ഡിവിഷനിൽ ജൂലായിൽ 6370 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആഗസ്തിൽ 8026 കേസുകളും സെപ്തംബറിൽ 10263 കേസുകളും രജിസ്റ്റർ ചെയ്തു.ഹെഡ് ക്വാർട്ടേഴ്‌സ് ഫ്ളൈയിങ് സ്‌ക്വാഡ് 3825 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.