Follow the News Bengaluru channel on WhatsApp

അടിമുടി മാറാനൊരുങ്ങി രാജ്യത്തെ ബി.എഡ് വിദ്യാഭ്യാസം

ന്യൂഡൽഹി: അടിമുടി മാറാനൊരുങ്ങി രാജ്യത്തെ ബി.എഡ് വിദ്യാഭ്യാസം. ഇനി യോഗ്യതയ്ക്ക് അനുസരിച്ചുള്ള ബി.എഡ് സ്വന്തമാക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. പദ്ധതി എല്ലാ സംസ്ഥാനങ്ങളും  നടപ്പാക്കേണ്ടി വരും.

പ്ലസ്ടു കഴിഞ്ഞവർക്ക് നാലുവർഷംകൊണ്ട് ബിരുദപഠനം കൂടി ചേർത്തുള്ള ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ഐടെപ്പ്) ആണ് ആദ്യത്തേത്. ഹൈസ്‌കൂൾതലം വരെയുള്ള അധ്യാപകരാകാൻ 2030 മുതൽ കുറഞ്ഞ യോഗ്യത ഐടെപ്പ് ആയിരിക്കും.

ഐടെപ്പ് കോഴ്‌സാവും കൂട്ടത്തിൽ പ്രിയമുള്ളതായി മാറുക. യുപി, ഹൈസ്‌കൂൾ അധ്യാപക ജോലിക്ക് ഇപ്പോൾ പ്ലസ്ടു കഴിഞ്ഞാൽ അഞ്ചുകൊല്ലമാണ് വേണ്ടത്. മൂന്നുകൊല്ലത്തെ ബിരുദവും രണ്ടുകൊല്ലത്തെ ബി.എഡും. അതാണ് നാലുവർഷമായി കുറയുന്നത്.

ബിരുദം കഴിഞ്ഞവർക്ക് രണ്ടുവർഷംകൊണ്ട് ബി.എഡ് എടുക്കാവുന്നതാണ് രണ്ടാമത്തേത്. നിലവിൽ ഈ സംവിധാനമാണ് മിക്ക സംസ്ഥാനങ്ങളിലുമുള്ളത്. ബിരുദാനന്തരബിരുദധാരികൾക്ക് ഒരുകൊല്ലംകൊണ്ട് പൂർത്തിയാക്കാവുന്നതാണ് മൂന്നാമത്തേത്.

മൂന്ന്‌ ശൈലികൾക്കുമുള്ള പാഠ്യപദ്ധതിക്ക് രൂപംകൊടുക്കാൻ പത്തംഗ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.