ആത്മഹത്യയെന്ന് കരുതിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍
മംഗളൂരു: കുന്താപുര മൊഡുബാഗെ വിവേക് നഗരയില്‍ 36 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ 19 ന് രാവിലെയാണ് നാഗരാജ് (36) എന്ന വ്യക്തിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ നാഗരാജ് ജീവിത നൈരാശ്യത്തെ തുടര്‍ന്ന് ജീവിതമൊടുക്കിയതാണ് എന്നാണ് ഇയാളുടെ ഭാര്യ മമത (34)ബന്ധുക്കളോടും പോലീസിനോടും പറഞ്ഞത്. എന്നാല്‍ നാഗരാജിന്റെ മരണവാര്‍ത്ത അറിഞ്ഞെത്തിയ സഹോദരി അടക്കമുള്ളവർ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ചു.
സ്ഥലത്തെ മോര്‍ച്ചറിയില്‍ നാഗരാജിന്റെ മൃതദേഹം കാണാൻ എത്തിയ സഹോദരി നാഗരത്‌ന നാഗരാജിന്റെ കഴുത്തില്‍ കണ്ട മര്‍ദനമേറ്റ പാടുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറച്ച് ദിവസം മുമ്പ് മമതയും ചിലരും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി നാഗരാജ് നാഗരത്‌നയെ ഫോണിൽ വിളിച്ച് പറഞ്ഞ വിവരവും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് കാര്യങ്ങളുടെ ഗതിമാറിയത്.
മമതയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മമത, ഇവരുടെ ഇവരുടെ സഹായികളായ കുമാര്‍, ദിനകര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ എന്നിവരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. ശിവമോഗ സ്വദേശിയാണ് നാഗരാജ്. പത്തു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മമതക്ക് പ്രതികളിൽ ഒരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതുമെന്നാണ് പോലീസ് നല്കുന്ന വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.