മൈസൂരുവില്‍ യുവാവ് പിതാവിനേയും പിതാവിന്റെ സുഹൃത്തായ വീട്ടമ്മയേയും വെട്ടിക്കൊന്നു
ബെംഗളൂരു: മൈസൂരു ശ്രീനഗറിൽ യുവാവ് പിതാവിനേയും പിതാവിന്റെ സുഹൃത്തായ വീട്ടമ്മയേയും വെട്ടി കൊലപ്പെടുത്തി. മൈസൂരു ദാദഡഹള്ളി സ്വദേശി ശിവപ്രകാശ് (56) ഇദ്ദേഹത്തിന്റെ സുഹൃത്തും വീട്ടമ്മയുമായ ലത (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപ്രകാശിന്റെ മകന്‍ സാഗര്‍ ഒളിവിലാണ്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് നഗരത്തിനെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്നത്. രാത്രി ശ്രീനഗറിലുള്ള ലതയുടെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സാഗര്‍ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ലതയുടെ മകന്‍ നാഗാര്‍ജുനക്ക് പരിക്കേറ്റു.
ലതയുടെ ഭര്‍ത്താവ് നാഗരാജും ശിവപ്രകാശും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നാഗരാജ് മരിച്ചു. ശിവപ്രകാശ് നാഗരാജിന്റെ കുടുംബവുമായി അടുപ്പം തുടര്‍ന്നതാണ് മകന്‍ സാഗറിനെ ചൊടിപ്പിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ സാഗര്‍ എതിര്‍ക്കുകയും ഇതിന്റെ പേരില്‍ പിതാവും മകനും തമ്മില്‍ രൂക്ഷമായ വഴക്ക് നടക്കുകയും ചെയ്തിരുന്നു.
മൈസൂരു എസ്.പി. ആര്‍ ചേതന്‍, എ.എസ്.പി. ആര്‍ ശിവകുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സാഗറിനെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.