Follow the News Bengaluru channel on WhatsApp

കല്‍ബുര്‍ഗിയിലെ തുടര്‍ ഭൂചലനങ്ങള്‍; സുരക്ഷാകേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍

ബെംഗളൂരു: ഇടക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന കല്‍ബുര്‍ഗിയിലെ ഗഡികേശ്വറില്‍ അടിയന്തരഘട്ടത്തില്‍ മാറ്റി പാര്‍പ്പിക്കാനായി താത്കാലിക സുരക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ കലബുറഗി, വിജയപുര ജില്ലകളിലായി ഒമ്പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില്‍ കൂടുതലും ഗഡികേശ്വറിലായിരുന്നു. ഭൂചലനങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടതോടെ ഗ്രാമത്തിലുള്ളവര്‍ തൊട്ടടുത്ത പ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നു. ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ അടക്കമുള്ള വിദഗ്ധ സംഘം ഇരു ജില്ലകളിലും പരിശോധന നടത്തിയിരുന്നു. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ മറ്റൊരു സംഘം കൂടി ഇരുജില്ലകളിലെത്തി പഠനം നടത്തും. പഠനത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭൂചലനമടക്കമുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വിലയിരുത്തി വരികയാണെന്നും ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ മതിയായ ഫണ്ടടക്കം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.