ഇന്ദിരാ നഗറിലെ ജ്വല്ലറി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഇന്ദിരാനഗര്‍ സി.എം.എച്ച് റോഡിലെ മീന ജ്വല്ലറിയില്‍ മോഷണം നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. കുന്ദാപുര സ്വദേശികളായ മഹേന്ദ (28), നീലകണ്ഠ(28), സാംസണ്‍ (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 1.3 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തു.
ഓഗസ്റ്റ് 15 നായിരുന്നു ജ്വല്ലറിയുടെ പൂട്ടുതകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. നഗരത്തില്‍ നേരത്തെ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന ഇവര്‍ ബിസിനസില്‍ 30 ലക്ഷത്തോളം കട രൂപയുടെ ബാധ്യത വന്നതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. യൂ ട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നാണ് പൂട്ട് തകര്‍ന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവര്‍ പഠിച്ചെടുത്തെത്. കവര്‍ച്ച നടത്തിയ ശേഷം ഗോവയിലേക്ക് പോയ സംഘത്തിന് മോഷ്ടിച്ച സ്വര്‍ണം അത്ര എളുപ്പത്തില്‍ വില്‍ക്കാനായില്ല.
രണ്ടാഴ്ച മുമ്പ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാ ഇവരെ പിടികൂടിയത്. ഗോവയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചുവരുന്നതിനിടെ തുമകുരുവില്‍ വെച്ചാണ് മൂവര്‍ സംഘം പിടിയിലായത്. ജ്വല്ലറിയുടമ കിഷന്‍ സുനാറിന്റെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.