വൻ മയക്കുമരുന്ന് വേട്ട; ലഹങ്ക വസ്ത്രങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ബെംഗളൂരു: ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാനുള്ള വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഹൈദരാബാദിലും ബെംഗളൂരുവിലുമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കേസിൽ വിവിധ ഇടങ്ങളിൽ നിന്നായി ആറു പേരെ അറസ്റ്റ് ചെയ്തു.
സ്ത്രീകൾ ധരിക്കുന്ന ലഹങ്കയ്ക്കിടയിൽ ഒളിപ്പിച്ചനിലയിൽ മൂന്ന് കിലോ സ്യൂഡോ ഫെഡ്രിൻ ആണ് ഹൈദരാബാദിൽ നിന്ന് പിടീച്ചടുത്തത്. ആന്ധ്രാപ്രദേശിലെ നരസ പുരത്തു നിന്നും ഹൈദരാബാദ് വിമാനത്താവളം വഴി വിദേശത്തേക്ക് അയക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. പാർസൽ ബുക്ക് ചെയ്തത് ചെന്നൈ സ്വദേശിയാണെന്ന് മനസിലായതോടെ എൻ. സി.ബി ഉദ്യോഗസ്ഥർ ചെന്നൈയിലെ ഘടകത്തിന് വിവരങ്ങൾ കൈമാറുകയും തുടർന്ന് ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ ബെംഗളൂരു ദേവനഹള്ളിയിൽ നിന്നും മയക്കുമരുന്നുമായി നാലുപേരെ എൻ.സി.ബി.യുടെ ബെംഗളൂരു ഘടകം പിടികൂടി.ആന്ധ്രാ രജിസ്ട്രേഷൻ ഉള്ള കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഇവരിൽ നിന്നും എം.ഡി.എം.എ ഗുളികകൾ, മെതാംഫെമാറ്റിൻ, മെതാ ക്വാലോൺ എന്നിവ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഒരാളെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.