കർണാടകയിൽ ഒന്നര വർഷത്തിനു ശേഷം ഒന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾ വീണ്ടും സ്കൂളിലേക്ക്
ബെംഗളൂരു : കർണാടകയിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഒന്നര വർഷത്തിനു ശേഷം വീണ്ടും സ്കൂളിലേക്ക്. ആറുമുതൽ 12 വരെയുള്ള ക്ലാസുകൾ രണ്ടുഘട്ടങ്ങളിലായി നേരത്തേ ആരംഭിച്ചിരുന്നു.
കോവിഡിനെതിരേയുള്ള കരുതലോടെയാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. പകുതി കുട്ടികളെയാണ് ക്ലാസുകളിൽ ഇരുത്തുക.
രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വേണം വിദ്യാർഥികൾ ക്ലാസിൽ എത്താൻ. ക്ലാസിൽ വരാത്തവർക്കായി ഓൺലൈൻ ക്ലാസ് തുടരും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ക്ലാസ് മുറികൾ ദിവസവും അണുവിമുക്തമാക്കണം, കുട്ടികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, മുഴുവൻ അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാകണം, 50 വയസ്സിനു മുകളിലുള്ള അധ്യാപകർ ക്ലാസെടുക്കുമ്പോൾ ഫെയ്‌സ് ഷീൽഡ് വെക്കണം.
ലോക്ഡൗണിനു മുമ്പ് മലയാളി വിദ്യാർഥികളുൾപ്പെടെയുള്ള പലരും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയിട്ട് മടങ്ങി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ചില സ്വകാര്യ സ്കൂളുകളിൽ നവംബർ ഒന്നിനു ശേഷമേ ക്ലാസ് തുടങ്ങുകയുള്ളു. രക്ഷിതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് ചില സ്കൂളുകൾ ഇപ്പോൾ തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.