മൂത്രത്തിൽ നിന്നും മൊബൈൽ ചാർജ് ചെയ്യാവുന്ന ‘പീ പവർ’ സംവിധാനവുമായി ഗവേഷകർ
ലണ്ടൻ: മൂത്രത്തിൽ നിന്നും മൊബൈൽ ചാർജ് ചെയ്യാവുന്ന ‘പീ പവർ’ സംവിധാനവുമായി ഗവേഷകർ. മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ ബ്രിസ്റ്റോൾ റോബോട്ടിക്‌സ് ലബോറട്ടറിയിലെ ഡോ. ഇയോന്നിസ് ഇറോപോലസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മനുഷ്യ മാലിന്യങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ കഴിയുന്ന ശുദ്ധമായ ഊർജ്ജ ഇന്ധന സെൽ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മൈക്രോബയൽ ഫ്യൂവൽ സെല്ലുകളെ അടിസ്ഥാനമാക്കിയാണ് മൂത്രത്തിൽ നിന്ന് ഊർജം വേർതിരിച്ചെടുക്കാമെന്ന കണ്ടുപിടുത്തം നടത്തിയത്. രണ്ടു വർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് പീ പവർ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന് ശൗചാലയങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു.
ഇതുവരെ മൊബൈൽ ഫോണുകൾ, ചെറിയ വോൾട്ടിലുള്ള ബൾബുകൾ, റോബോട്ടുകൾ എന്നിവയ്ക്ക് ഊർജം പകരാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ വീടുകളിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ. മൂത്രത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് 10 വാട് ബൾബ് 30 മണിക്കൂർ വരെ പ്രകാശിപ്പിക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.