നവംബർ 15 വരെ കർണാടകയിൽ കനത്ത മഴക്ക് സാധ്യത
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തേ തുടര്‍ന്ന് ബെംഗളൂരു അടക്കം സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും നവംബര്‍ 15 വരെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളുടെ ഉള്‍പ്രദേശങ്ങളിലും മലനാട് ജില്ലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക
ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, ചിത്രദുര്‍ഗ, തുമകുരു, കോലാര്‍, ചിക്കബെല്ലാപുര എന്നീ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിക്കമഗളൂരു, ഹാസന്‍, കുടക്, ശിവമോഗ എന്നീ ജില്ലകളില്‍ വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ വ്യാഴാഴ്ച മഴ ലഭിച്ചിരുന്നു. ശക്തമായ മഴയല്ലെങ്കിലും നിര്‍ത്താതെ പെയ്ത മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇത് പലയിടങ്ങളിലും ഗതാഗത കുരുക്കിന് കാരണമായി. വ്യാഴാഴ്ച്ച ഉച്ച വരെ ബെംഗളൂരുവില്‍ 4.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ദേവനഹള്ളിയിലെ ബെംഗളൂരു വിമാനത്താവളത്തില്‍ 3.8 മില്ലിമീറ്ററും, എച്ച്.എ.എല്‍ ഭാഗങ്ങളില്‍ 3.5 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.