മംഗളൂരുവില്‍ വീണ്ടും സദാചാര പോലീസിംഗ്; ആറ് പേര്‍ പിടിയില്‍
മംഗളൂരു: മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥിനി സഹപാഠിയായ ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം സൂറത്ത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രഹ്‌ളാദ്, പ്രശാന്ത്, ഗുരുപ്രസാദ്, പ്രതീഷ്, ഭരത്, സുകേഷ് എന്നിവരാണ് പിടിയിലായത്.
താമസിക്കുന്ന സ്ഥലത്തു നിന്നും നഗരത്തിലെ മറ്റൊരു വാടകക്കുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് പെണ്‍കുട്ടി താമസം മാറുന്നതിനാല്‍ വീട്ടുസാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുന്നതിനായി എത്തിയതായിരുന്നു യുവാവ്. ഇരുവരേയും തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ പരാതിക്കാരിയെ സന്ദര്‍ശിക്കുകയും കേസിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിൽ മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം സദാചാര പോലീസിംഗിന്റെ ഭാഗമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് ഏറെ വിവാദമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.