വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കേടുവന്നതിൽ നഷ്ടപരിഹാരം നൽകാൻ വിധി
മംഗളൂരു: വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കേടുവന്നതിൽ നഷ്ടപരിഹാരം നൽകാൻ വിധി. ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ പരാതി പരിഹാര ഫോറമാണ് മംഗളൂരു വൈദ്യുതി സപ്ലൈ കോർപറേഷൻ ലിമിറ്റഡിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഉള്ളാൾ മില്ലത്ത് നഗറിലെ കബീർ ഉള്ളാളാണ് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകിയത്.
2018 ജൂൺ 12ന് കബീറിന് 1787 രൂപയുടെ വൈദ്യുതി ബിൽ വന്നിരുന്നു. ജൂൺ 27ന് ആയിരുന്നു ബിൽ അടക്കാനുള്ള അവസാന തീയതി. എന്നാൽ, ബിൽ തുക ജൂൺ 14 ന് തന്നെ അടച്ച് ഇയാളും കുടുംബവും ഭാര്യ വീട്ടിലേക്ക് വിരുന്നിനു പോയി. മത്സ്യം, ആട്ടിറച്ചി, പച്ചക്കറികൾ, ഐസ്ക്രീം തുടങ്ങി ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചായിരുന്നു വിരുന്നുപോയത്. തിരിച്ചെത്തിയപ്പോൾ ഫ്രിഡ്ജിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോഴാണ് ബിൽ അടച്ചില്ലെന്ന് കാണിച്ച് ഫ്യൂസ് ഊരിയതായി അറിഞ്ഞത്.
തുടർന്നാണ് പരാതിയുമായി ഉപഭോക്തൃ ഫോറത്തിലെത്തിയത്. കേടായ ഭക്ഷണത്തിന്റെ വിലയായി 4,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം നൽകാൻ ‘മെസ്കോം’ ഉദ്യോഗസ്ഥരോട് ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. പ്രസിഡന്റ് കെ. പ്രകാശ്, അംഗങ്ങളായ ലാവണ്യ എം. റെയ്, പി.വി.ലിംഗരാജു എന്നിവരടങ്ങുന്ന ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ ഫോറമാണ് ഉത്തരവിട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.