മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് കര്‍ണാടകയില്‍ പ്രത്യേക ജി.എസ്.ടി. വേണ്ട
ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് കര്‍ണാടകയില്‍ പ്രത്യേക ജി.എസ്.ടി. രജിസ്‌ട്രേഷന്‍ വേണ്ടെന്ന് കര്‍ണാടക അഡ്വാന്‍സ് റൂളിംഗ് അതോറിറ്റി (എ.എ.ആര്‍) അറിയിച്ചു. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ജി.ഇ.ഡബ്ല്യൂ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണ് എ.എ.ആര്‍ പ്രത്യേക ഉത്തരവിറക്കിയത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനികളുടെ സേവന വിതരണത്തിന് കര്‍ണാടകയില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും കമ്പനി രജിസ്റ്റര്‍ ചെയ്ത ഓഫീസുകളില്‍ നിന്നും ഐ.ജി.എസ്.ടി ഈടാക്കി ഇന്‍വോയിസ് ശേഖരിക്കാമെന്നും എ.എ.ആര്‍ വ്യക്തമാക്കി. ഇതോടെ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒന്നിലധികം ജി.എസ്.ടി. രജിസ്‌ട്രേഷന്‍ ലഭിക്കുന്നത് തടയാന്‍ സാധിക്കും.
ജി. ഇ ഡബ്ല്യൂ ഇന്ത്യക്ക് കാര്‍വാറില്‍ നിര്‍മാണ കരാര്‍ ലഭിച്ചിരുന്നു. കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നടത്തുന്നതുണ്ടോ എന്ന് വ്യക്തത വരുത്താന്‍ എ.എ.ആറിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സേവനങ്ങളുടെ വിതരണത്തിനായി അപേക്ഷകന്‍ കര്‍ണാടകയില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നേടേണ്ടതില്ലെന്നും ഉത്തര്‍പ്രദേശിലെ അവരുടെ ഓഫീസില്‍ നിന്ന് വിതരണ സ്ഥലം കര്‍ണാടക എന്നതിനൊപ്പം ഐ.ജി.എസ്.ടി. ഈടാക്കി ഇന്‍വോയിസ് ശേഖരിക്കാമെന്നുമാണ് എ.എ.ആര്‍ വ്യക്തമാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.