കർണാടകയിൽ വെള്ളിയാഴ്ച കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് വെള്ളിയാഴ്ച കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴ ലഭിക്കുകയെന്നും ശനിയാഴ്ചവരെ മഴ നീണ്ടു നില്‍ക്കുമെന്നും കാലാവസ്ഥ അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ വ്യാഴാഴ്ച ഇടിയോടു കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ വ്യാഴാഴ്ച്ചയും ബല്ലാരി, ദാവണ്‍ഗരെ, ചിത്രദുര്‍ഗ, തുമകുരു, ചിക്കബെല്ലാപുര, കോലാര്‍, ശിവമോഗ, ചിക്കമഗളൂരു, ഹാസന്‍, കുടക് എന്നീ ജില്ലകളില്‍
വ്യാഴം, വെള്ളി ദിവസങ്ങളിലും യാദ്ഗിര്‍, കലബുര്‍ഗി, ബീദര്‍, റായ്ച്ചൂരു, കൊപ്പാള്‍ എന്നി ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചതായി കര്‍ണാടക ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെ.എസ്.എന്‍.ഡി.എം.സി) കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ന് ശേഷം (173 മില്ലി മീറ്റര്‍) ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷമാണ്. ഒക്ടോബര്‍ 1 നും നവംബര്‍ 15 നും ഇടയ്ക്ക് 426.8 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ബെംഗളൂരുവിന് പുറമേ തീരദേശ, മലനാട് മേഖലകളിലും അധിക മഴ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.