മഴ, പ്രളയം എന്നീ സാഹചര്യങ്ങൾ പരിഗണിച്ച് അതിവേഗ റെയിലിന്റെ ഘടനയിൽ കൂടുതൽ മാറ്റം
കോട്ടയം: കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന മഴ, പ്രളയം എന്നീ സാഹചര്യങ്ങൾ പരിഗണിച്ച് അതിവേഗ റെയിലിന്റെ ഘടനയിൽ കൂടുതൽ മാറ്റം വരുത്തേണ്ടി വരുമെന്ന് വിവരം. ആകാശപ്പാത കൂടുതൽ ദൂരത്തേക്ക് പരിഗണിക്കുമോ എന്നതാണ് പ്രധാന കാര്യം. നേരത്തേ നീതി ആയോഗ് കെ-റെയിലിനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. അധികച്ചെലവ് പരിഗണിച്ച് സംസ്ഥാനം ഇതിനോട് താത്പര്യം കാണിച്ചിരുന്നില്ല. ഇരുവശത്തുമായി 800 കിലോമീറ്റർ ഭിത്തി നിർമിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ തൂണുകളിൽ ഉറപ്പിച്ച ആകാശപ്പാതയല്ലേ നല്ലതെന്നായിരുന്നു നീതി ആയോഗ് ചോദിച്ചിരുന്നത്.
292.7 കിലോമീറ്ററിൽ സാധാരണ പ്രതലത്തിലൂടെയും 101 കിലോമീറ്ററിൽ മലയും ചെരിവും ഇടിച്ചെടുത്ത പ്രതലത്തിലൂടെയുമാണ് പാളം കടന്നുപോകുന്നത്. കെ-റെയിലിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് തൂണുകളിലെ പാത 88 കിലോമീറ്റർ മാത്രമാണ്. ദക്ഷിണ റെയിൽവേ നൽകിയ റിപ്പോർട്ടുകളിൽ 140 കിലോമീറ്റർ ദൂരത്ത് പാടങ്ങളിലൂടെയാണ് പാത പോകുന്നത്.
ഓരോ അരക്കിലോമീറ്ററിലും വെള്ളം ഒഴിഞ്ഞുപോകാൻ കലുങ്കുകൾ ഉണ്ടാകുമെന്നാണ് രൂപരേഖയിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ ഇത് മതിയാകുമോ എന്നാണ് ആശങ്ക. പദ്ധതി കേരളത്തെ വലിയ വെള്ളപ്പൊക്കത്തിലേക്ക് എത്തിക്കുമെന്ന് മീനച്ചിലാർ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന പ്രൊഫ. എസ്. രാമചന്ദ്രൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.