കുടക് വഴി കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിച്ചു
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന കുടക് വഴിയുള്ള എല്ലാ സര്‍വീസുകളും പുനരാരംഭിച്ച് കര്‍ണാടക ആര്‍.ടി.സി. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. നിര്‍ത്തിവെച്ച യാത്രകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കേരള ആര്‍.ടി.സിയുടെ ബസുകള്‍ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും പുറപ്പെട്ടെങ്കിലും മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഏറെ നേരത്തെ വാദപ്രതിവാദങ്ങക്കൊടുവില്‍ ബസുകള്‍ കടത്തിവിടുകയായിരുന്നു. ശനിയാഴ്ച മുതലാണ് ബെംഗളൂരുവില്‍ നിന്നും മാക്കൂട്ടം വഴിയുള്ള കേരള ആര്‍.ടി.സിയുടെ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
വെള്ളിയാഴ്ച രാത്രി കുടക് വഴി കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുകളാണ് കര്‍ണാടക ആര്‍.ടി.സി. നടത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതോടെ വരും ദിവസങ്ങളില്‍ ഇരു ആര്‍.ടി.സികളും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.കോവിഡിനെ തുടർന്ന് ബെംഗളൂരുവിൽ നിന്നും മാക്കൂട്ടം വഴി കണ്ണൂരിലേക്കും ഗോണിക്കൊപ്പ കുട്ട വഴി മാനന്തവാടിയിലേക്കുമുള്ള സർവീസുകൾ ആഗസ്റ്റ് ആദ്യവാരം മുതലാണ് നിർത്തിവെച്ചത്.
സര്‍വീസുകളെ കുറിച്ചറിയാം :
കർണാടക ആര്‍.ടി.സി: https://ksrtc.in/oprs-web/
കേരള ആര്‍.ടി.സി: https://online.keralartc.com/oprs-web/
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.