കനത്ത മഴ; ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു, കോലാറില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി
ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നഷ്ടം. ബെംഗളൂരു അടക്കം മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. തീരദേശ ജില്ലകളിലും വടക്കന്‍ ജില്ലകളിലുമാണ് മഴ കനത്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴയിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്.
ബെംഗളൂരുവിലെ അള്‍സൂരില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണു. നേരത്തെ തന്നെ കെട്ടിടത്തില്‍ വിള്ളല്‍ ശ്രദ്ധ്രയില്‍പ്പെട്ടതിനാല്‍ വീട്ടുകാര്‍ താമസം മാറിയതിനെ തുടർന്ന് ആളപായം ഒഴിവായി. കെട്ടിടത്തിന്റ അവശിഷ്ടങ്ങൾ പതിച്ച് വീടിന് പുറത്ത് പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കനത്ത മഴയില്‍ കെ.ആര്‍.മാര്‍ക്കറ്റ്, ബൊമ്മനഹള്ളി, കോറമംഗല, ജീവന്‍ഭീമാനഗര്‍, എച്ച്.എ.എല്‍, എച്ച്. എസ്. ആര്‍ ലേ ഔട്ട് എന്നിവിടങ്ങളില്‍ വെള്ളകെട്ടുകള്‍ ഉണ്ടായി. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി.
കോലാറില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വയോധിക വെള്ളക്കെട്ടില്‍ വീണ് കാണാതായി. അഗ്‌നിശമനവിഭാഗം സ്ഥലത്തെത്തി തെരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. മൈസൂരു, തുമകുരു, ചിക്കബെല്ലാപുര, കോലാര്‍, മാണ്ഡ്യ, രാമനഗര, ചിക്കമഗളൂരു, ഹാസന്‍, കുടക്, ശിവമോഗ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഞായറാഴ്ചവരെ ബെംഗളൂരുവിലടക്കം കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.