രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് എത്രയും വേഗം നടപ്പിലാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് സുനീത് കുമാറിന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് വേഗത്തിൽ നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവിശ്യപ്പെട്ടു. കൂടാതെ ഭരണഘടനയുടെ 44ാം അനുച്ഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം ഭരണഘടനാ പരമാണെങ്കിലും പൊതുമധ്യത്തില്‍ ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാവുമ്പോള്‍ രാഷ്‌ട്രീയമായി അട്ടിമറിക്കപ്പെടുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യത്യസ്ത വിവാഹ, കുടുംബ നിയമങ്ങളുടെ ബാഹുല്യം നിയന്ത്രിക്കേണ്ടതുണ്ടെന്നും മിശ്ര വിവാഹിതരെ സംരക്ഷിക്കാനും അവരെ ക്രിമിനലുകളെ പോലെ കാണുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇത് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പാര്‍ലമെന്റ് ഇടപെടേണ്ട സമയമായെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ ഭയം പരിഗണിച്ച് 75 വര്‍ഷം മുമ്പ് ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിച്ച പോലെ സ്വമേധയാ നടപ്പാക്കാനുള്ളതല്ല ഏകീകൃത സിവില്‍ കോഡെന്നും കോടതി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.