വീട്ടുടമയെ കബളിപ്പിച്ച് 47 ലക്ഷം രൂപയും സ്വര്‍ണവുമായി ദമ്പതികള്‍ മുങ്ങി
ബെംഗളൂരു: സുരക്ഷാ ജീവനക്കാരനും ഭാര്യയും വീട്ടുടമയെ കബളിപ്പിച്ച് പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു. കമ്മനഹള്ളിയിലാണ് സംഭവം. സുരക്ഷാ ജീവനക്കാരനായ കൃഷ്ണ, ഭാര്യ ജാനകി എന്നിവരാണ് 47 ലക്ഷം രൂപയും 170 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ശ്രീധര്‍ എന്ന വീട്ടുടമ.
ഇരുവരും കഴിഞ്ഞ രണ്ടു മാസമായി ശ്രീധറുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് വീടിനോട് ചേർന്ന് സൗജന്യ താമസസൗകര്യം ശ്രീധര്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ശ്രീധറും കുടുംബവും വിവാഹത്തില്‍ പങ്കെടുക്കാനായി പോയപ്പോഴാണ് ഇരുവരും മോഷണം നടത്തിയത്. വീടു വൃത്തിയാക്കാനുണ്ടെന്ന് ഇരുവരും പറഞ്ഞതിനാല്‍ പുറത്തു പോകുമ്പോള്‍ ശ്രീധര്‍ വീടുപൂട്ടിയിരുന്നില്ല.
ശ്രീധറും ഭാര്യയും തിരിച്ചുവന്നപ്പേഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. കിടപ്പുമുറിയുടെ വാതിൽ കുത്തി തുറന്ന നിലയിലും അലമാരിയിലെ സാധനങ്ങൾ വലിച്ചുപുറത്തിട്ട നിലയിലുമായിരുന്നു. പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൃഷ്ണയും ജാനകിയും ഇതിനകം സ്ഥലം വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ശ്രീധർ ബാനസവാഡി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.