കര്‍ണാടകയില്‍ മഴക്കെടുതിയില്‍ പെട്ട് ഈ മാസം മരിച്ചത് 24 പേര്‍
ബെംഗളൂരു: സംസ്ഥാനത്ത് കനത്തമഴയില്‍ ഈ മാസം 24 പേര്‍ മരിച്ചതായി കര്‍ണാടക ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 658 വീടുകള്‍ പൂര്‍ണമായി തകരുകയും 8495 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ അഞ്ചു ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. 2203 കിലോമീറ്റര്‍ ദൂരം റോഡുകളും തകര്‍ന്നു. 165 പാലങ്ങള്‍ക്കും 1,225 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും 39 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 1 മുതല്‍ 21 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
മഴക്കെടുതി ബാധിച്ച കോലാര്‍, ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസകോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദര്‍ശനം നടത്തി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വീട് മുഴുവനായും തകർന്നവർക്ക് അഞ്ചുലക്ഷം രൂപ വീതം സർക്കാർ സഹായധനം നൽകും. ഭാഗികമായി വീട് തകർന്നവർക്ക് അടിയന്തരമായി പതിനായിരംരൂപ നൽകാൻ ഡെപ്യൂട്ടി കമ്മിഷണർമാരോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.