പുതിയ കോവിഡ് വകഭേദം; മൂന്ന് രാജ്യങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന പരിശോധന
ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദമായ ബി 1.1529 -ന്റെ കൂടുതല്‍ കേസുകള്‍ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്ങ് കോങ്ങ് എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ഈ മൂന്നുരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കുവാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് കുടുംബാരോഗ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. അനില്‍കുമാര്‍ ഉത്തരവിറക്കി.
മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവരെ നിര്‍ബന്ധിത ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കാനും സാമ്പിളുകള്‍ ജനിതക ശ്രേണികരണ പരിശോധനക്ക് അയക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ നിരീക്ഷിക്കാനും യഥാസമയം പരിശോധനക്ക് വിധേയമാക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ലോകവ്യാപകമായി കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ ആശങ്ക സൃഷ്ടിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂട്ടാന്‍ ഇവ ഇടയാക്കിയേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ആറു പേര്‍ക്കും ബോട്‌സ്വാനയില്‍ മൂന്ന് പേര്‍ക്കും ഹോങ് കോങ്ങില്‍ ഒരാള്‍ക്കുമാണ് ബി.1.1529 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.