ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചന്ദാപുര സ്പൂർത്തി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ കേരളത്തിൽ നിന്നുള്ള ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളില്‍ 11 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് രണ്ടാം തവണയാണ് രോഗം ബാധിച്ചത്.
9 പേരെ ജിഗനിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി ബെംഗളൂരു അര്‍ബന്‍ ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ മഞ്ജുനാഥ് ജെ പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രണ്ടു വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങിയതായും മറ്റൊരു വിദ്യാര്‍ഥി മുംബൈയിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലും പരിസരവും ആരോഗ്യ വകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈറ്റ് ഫീല്‍ഡിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വിദ്യാര്‍ഥികളും ജീവനക്കാരനുമടക്കം 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.