ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടന കേസ്; രണ്ടു പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി
ബെംഗളൂരു: 2010 ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ജീവപര്യന്തം കഠിന തടവായി ഉയര്‍ത്തി. പ്രതികളായ ഖയൂര്‍ അഹമ്മദ് ജമാലി, അഫ്താബ് ആലം എന്നിവരുടെ ശിക്ഷയാണ് ഉയർത്തിയത്. നേരത്തെ ബെംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇരുവർക്കും ഏഴു വര്ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ അന്വേഷണം നടത്തിയ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് പ്രതികള്‍ക്ക് വിധിച്ച ശിക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കാന്‍ സെഷന്‍സ് കോടതിയോട് വീണ്ടും നിര്‍ദേശിക്കുകയായിരുന്നു.
2010 ഏപ്രില്‍ 17 ന് റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐ.പി.എല്‍ മത്സരത്തിന് മുമ്പാണ് സ്റ്റേഡിയത്തില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് ബോംബുകളാണ് പൊട്ടിതെറിച്ചത്. സ്‌ഫോടനത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 15 പേര്‍ക്ക് പരിക്കേറ്റിരുന്നു.
സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മറ്റൊരു ബോംബ് പോലീസ് നിര്‍വീര്യമാക്കിയിരുന്നു. ജമാലിയും അലാമിയും ചേര്‍ന്നാണ് ബോംബ് വെച്ചതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. 2020 ജൂണിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.