Follow the News Bengaluru channel on WhatsApp

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

ബെംഗളൂരു: പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 16 വയസുള്ള പെണ്‍കുട്ടിയുടെ അപേക്ഷയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ച് അനുമതി നല്‍കിയത്. 25 ആഴ്ച് പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ബെളഗാവിയിലെ ജില്ലാ സിവില്‍ ആശുപത്രിക്ക് ഇതിനുള്ള നിര്‍ദേശം കോടതി നല്‍കി.

1971 ലെ മെഡിക്കല്‍ പ്രെഗനന്‍സി ആക്ട് പ്രകാരം 24 ആഴ്ചയിലധികം വളര്‍ച്ചയുള്ള ഗര്‍ഭം ഒഴിവാക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ ബെളഗാവിയിലെ ആശുപത്രി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് കോടതിയെ സമീപിച്ചത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിച്ച കുഞ്ഞിനെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് പെണ്‍കുട്ടി ഹരജിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രായവും കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താനുള്ള പ്രയാസവും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എന്‍.എസ്. സഞ്ജീവ് ഗൗഡ അനുകൂലവിധി പുറപ്പെടുവിച്ചതത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒരു അച്ഛനും മകനുമായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.