മാക്കൂട്ടം അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണം ഡിസംബര്‍ 8 വരെ നീട്ടി
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടക് ജില്ലയിലെ മാക്കൂട്ടം അതിര്‍ത്തി പാതയില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ഡിസംബര്‍ 8 വരെ നീട്ടി. കഴിഞ്ഞ 120 ഓളം ദിവസങ്ങളായി തുടരുന്ന യാത്രാ നിയന്ത്രണത്തിനെതിരെ ഇരു സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കുടക് ജില്ലാ ഭരണകൂടം വിലക്ക് രണ്ടാഴ്ച കൂടി നീട്ടിയത്. കേരള- കുടക് സ്വകാര്യ ബസ് ഗതാഗത നിയന്ത്രണമുള്‍പ്പെടയുള്ള വിലക്കുകളാണ് ഡിസംബര്‍ 8 വരെ തുടരുന്നത്.
കര്‍ണാടകയിലേക്ക് ദിനേന വിദ്യാഭ്യാസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കടക്കം വലിയ തിരിച്ചടിയായിരിക്കുകയാണ് ജില്ലാ ഭരണത്തിന്റെ തീരുമാനം.
അതേ സമയം യാത്രാ വിലക്ക് നീട്ടിയത് കേരളത്തിലെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്കുകള്‍ വിലയിരുത്തിയ ശേഷമാണെന്ന് വീരാജ് പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യ പറഞ്ഞു. നാലുമാസമായി മാക്കൂട്ടം ചുരം പാതയിൽ നിലനിൽക്കുന്ന യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്തതിന് കാരണമന്വേഷിച്ച് വീരാജ്പേട്ടയിൽ എത്തിയ ഇരിട്ടിയിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എൽ എ. അഞ്ചിന് മുകളിലാണ് ഇപ്പോൾ കേരളത്തിലെ ടി പി ആർ നിരക്ക്. ഇത് അഞ്ച് ശതമാനത്തിന് താഴെ എത്തിയാൽ മാത്രമേ നിയന്ത്രണം പിൻവലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റും ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് 7 ദിവസത്തിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.