നാഗക്ഷേത്രങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ എട്ട് പേര്‍ പിടിയിലായി
മംഗളൂരു: മംഗളൂരുവിലെ കൂളൂരിലും കോടിക്കലിലും നാഗക്ഷേത്രങ്ങള്‍ ആക്രമിച്ച കേസില്‍ 8 പേര്‍ പിടിയിലായി. കാവുര്‍ സ്വദേശി സഫ്വാന്‍ (25), സുഹൈബ് ( 23), നിഖിലേഷ് (22), പഞ്ചിമൊഗരുവിലെ പ്രവീണ്‍ അനില്‍ മൊണ്ടയ്‌റോ (27), സൂറത്ത് കല്ലിലെ ജയന്ത് കുമാര്‍ (30), ബണ്ട്വാളിലെ പ്രതീക് (24), കൂളൂരിലെ മഞ്ജുനാഥ് (30), ഹാസനിലെ നൗഷാദ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനങ്ങളില്‍ എത്തി മാലപ്പൊട്ടിക്കുന്ന സംഘത്തില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ചാണ് ഇവര്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ബാക്കിയുള്ളവര്‍ക്കായി തിരച്ചല്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. നാഗക്ഷേത്രങ്ങൾ ആക്രമിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കുക വഴി പോലീസിൻ്റെ ശ്രദ്ധതിരിച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. പിടിയിലായ സഫ്വാൻ നേരെത്തെ ചില ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.