കർണാടകയിൽ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ബൊമ്മൈ
ബെംഗളൂരു: ഒമിക്രോണ്‍ മുന്‍കരുതലിന്റെ ഭാഗമായി കര്‍ണാടകയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അത്തരമൊരു നിര്‍ദേശം സര്‍ക്കാറിന് മുന്നിലില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും പറഞ്ഞു.
ബെംഗളൂരുവിലെത്തിയ രണ്ടു ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലൊരാള്‍ക്ക് സ്വീകരിച്ചത് ഡെല്‍റ്റാ വകഭേദമല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കര്‍ണാടകയില്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും വിദേശത്തു നിന്നും വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലെ കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ ബെംഗളൂരുവിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും ബൊമ്മൈ വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വരെയുള്ള ഉദ്യേഗസ്ഥരുടെ മാരത്തോണ്‍ യോഗം ഇന്ന് നടക്കുമെന്നും ഡോ.കെ. സുധാകര്‍ അറിയിച്ചു. ഒമിക്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുള്ള കാര്യത്തില്‍ ഡിസംബര്‍ ഒന്നോടെ വ്യക്തതവരുമെന്നും അതിനനുസരിച്ച് എല്ലാ നടപടികളും ആരംഭിക്കും. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെത്തിയ എല്ലാ ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരുടേയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.