നിയമ നിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേരാനൊരുങ്ങി ജെഡിഎസ്
ബെംഗളൂരു: കർണാടക നിയമ നിർമാണ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേരാനൊരുങ്ങി ജെഡിഎസ്. ബിജെപിയുമായി സഹകരിക്കുന്നതിൽ എതിർപ്പ് കാട്ടിയിരുന്ന എച്ച്.ഡി.ദേവഗൗഡ തന്നെയാണ് ഇത്തവണ സഖ്യത്തിനായി മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റു ബിജെപി നേതാക്കളുമായും എച്ച്.ഡി.ദേവഗൗഡ ചർച്ച നടത്തി.
2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ജെഡിഎസ് സഖ്യം ചേരാനുള്ള സാധ്യതയും ഇതോടെ ശക്തമായി. ഡിസംബർ പത്തിനാണ് കർണാടകയിൽ 25 നിയമ നിർമാണ കൗൺസിൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സഖ്യധാരണ പ്രകാരം ജെ.ഡി-എസ് മത്സരിക്കുന്ന കോലാർ-ചിക്കബെല്ലാപുർ, മൈസൂരു, ബംഗളൂരു റൂറൽ, ഹാസൻ, തുമകുരു ജില്ലകളിലെ ആറു സീറ്റുകളിൽ ബിജെപി പിന്തുണ നൽകും. മറ്റു സീറ്റുകളിൽ ജെഡിഎസ് ബിജെപി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.