Follow the News Bengaluru channel on WhatsApp

ഒമിക്രോൺ; ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരമല്ല യുഎസ് ശാസ്ത്രജ്ഞൻ

വാഷിങ്ടൻ∙ ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരമല്ലെന്ന വാദമായി യുഎസ് ശാസ്ത്രജ്ഞൻ. പ്രമുഖ യുഎസ് ശാസ്ത്രജ്ഞനും പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസിയാണ് ഒമിക്രോണിന് തീവ്രത കുറവായിരിക്കുമെന്ന വാദമായി രംഗത്തെത്തിയത്.

ദക്ഷിണാഫ്രിക്കയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേസുകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ഡെൽറ്റയേക്കാൾ കുറവാണ്. ഗുരുതരമായ രോഗം രൂപപ്പെടാൻ ആഴ്ചകൾ എടുത്തേക്കാം. നവംബറിൽ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ രോഗതീവ്രത സ്ഥിരീകരിക്കാൻ കുറഞ്ഞത് ഇനിയും രണ്ടാഴ്ച കൂടിയെങ്കിലും എടുക്കും. അപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കേസുകൾ ഉണ്ടാകുമ്പോൾ തീവ്രതയുടെ തോത് വിലയിരുത്താൻ കൂടുതൽ സമയമെടുത്തേക്കാം.

കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകാത്തതും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണങ്ങളുടെയും കുതിച്ചുചാട്ടത്തിലേക്ക് നയിക്കാത്തതുമായ വൈറസാണിത്. ഏറ്റവും മോശമായ സാഹചര്യം വരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.